14
Jul
വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു. യുഗാന്തരങ്ങൾക്കു ശേഷവും കഥാഖ്യാനത്തിന്റെ പോരിശ കുറയാതെ എഴുത്തി…