Review

ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

കാൾ ലിന്നേഴ്സ് എന്ന സൂവോളജിസ്റ്റ് ആണ് ആദ്യമായി മനുഷ്യരെ വംശത്തിന്റെ (race) അടിസ്ഥാനത്തിൽ വിഭജിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിഭജനങ്ങൾ വഴിവെച്ചത് അങ്ങേയറ്റം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കായിരുന്നു. അത് മൂലം സമൂഹശാസ്ത്രജ്ഞർ കുറച്ചു കൂടി സൂക്ഷ്മതലത്തിലുള്ള എതിനിസിറ്റി (Ethnicity) എന്ന പദം പഠനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരായി. തിരിച്ചറിയാനുള്ളത് എന്നതിനപ്പുറം മനുഷ്യരെ തരംതിരിച്ച് തട്ടുകളാക്കാൻ ഉപയോഗിച്ചപ്പോഴാണ് മറ്റേത് വർഗീകരണത്തെയും പോലെ വംശവും വംശീയതയും വൃത്തികേടായി മാറിയത്. മനുഷ്യൻ സൃഷ്ടിച്ച വിഭാഗീയതാ വാദങ്ങളിൽ അങ്ങേയറ്റം വിനാശകരമായതാണ്…
Read More
ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ഈ കഴിഞ്ഞ ഫെബ്രുവരി 14-ാം തിയ്യതി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. ഈ റെയ്ഡിനെ ബിബിസിയുടെ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള വിമർശനത്തിന്റെ അടയാളമായി എടുക്കുന്നതിനു മുന്നേ ബിബിസിയുടെ ഈയടുത്ത് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുമായി (The Modi Question, The worldview of Modi) അതിനുള്ള അനേകം സാമ്യതകളെ നാം അവഗണിച്ചുകൂട. മോദിവിമർശകർ ഡോക്യുമെന്ററിയെ വിമർശനരഹിതമായി ആഘോഷിച്ചതിനെതിരെ എങ്ങനെയാണ് മോദിയും ഇന്ത്യൻ/ഹിന്ദു…
Read More
Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

നമ്മുടെ രാജ്യം കൂടുതൽ സങ്കീർണമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് സംഘ്പരിവാർ ഫാസിസം രാഷ്ട്രീയ മൂർത്തത കൈവരിക്കുമ്പോൾ ഇന്ത്യൻ സാമൂഹിക മണ്ഡലം കൂടുതൽ സങ്കീർണമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നു. ജാതി വിവേചനങ്ങളും വർഗീയാഹ്വാനങ്ങളും ദ്രുവീകരണ അജണ്ടകളുമെല്ലാം പയറ്റി അധികാരത്തിൽ എത്തിനിൽക്കുന്ന സംഘ്പരിവാർ ഫാസിസത്തെ പഴയ വീക്ഷണകോണിൽ നിന്ന് കൊണ്ട് മാത്രം ഇനിയും വിശകലനങ്ങൾ നടത്തുന്നത് അധികാര രാഷ്ട്രീയത്തിൽ എത്തുന്നതോടെ ഫാസിസ്റ്റ് നടപടിക്രമങ്ങളിൽ വരുന്ന മാറ്റത്തെ മനസിലാക്കാൻ പര്യാപ്തമല്ലാതെ വരും. അധികാര…
Read More
“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന ദലിതുകളുടെയും മറ്റുള്ളവരുടെയും ആവശ്യം ഇതു നിറവേറ്റുമെന്നു തീര്‍ച്ചയാണ്. ഇതു വെറുമൊരു പുസ്തകമല്ല. ഞാന്‍ ഇത് ആദ്യമായി വായിച്ചപ്പോള്‍ എന്റെ രക്തം തിളച്ചുപൊങ്ങി. ബാബാസാഹിബിന്റെ ഏറ്റവും നല്ല പുസ്തകങ്ങളില്‍…
Read More
മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു. യുഗാന്തരങ്ങൾക്കു ശേഷവും കഥാഖ്യാനത്തിന്റെ പോരിശ കുറയാതെ എഴുത്തി…
Read More
‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

"ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത്‌ കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു". പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി…
Read More
പൃഥ്വിരാജും ഗോറിയും പിന്നെ കനേഡിയൻ അക്ഷയ് കുമാറും

പൃഥ്വിരാജും ഗോറിയും പിന്നെ കനേഡിയൻ അക്ഷയ് കുമാറും

'നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നുംതന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. മുഗളന്മാരെക്കുറിച്ച് അറിയണം.പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം'. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായ അക്ഷയ് കുമാർ…
Read More
ഹീമോലിംഫ്: അബ്ദുൽ വാഹിദ് ഷെയ്ഖ് എന്ന ‘തീവ്രവാദി’യുടെ കഥ

ഹീമോലിംഫ്: അബ്ദുൽ വാഹിദ് ഷെയ്ഖ് എന്ന ‘തീവ്രവാദി’യുടെ കഥ

അബ്ദുല്‍ വാഹിദ് ഷെയ്ഖ് വര്‍ഷങ്ങളായി ശാന്തവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ സ്‌കൂളില്‍ പോകുന്നു, കുട്ടികളെ പഠിപ്പിക്കുന്നു, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, വൈകിട്ട് തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു. ആ സുന്ദരമായ ജീവിതത്തിന് വിരാമമാകുന്നത് ലോക്കല്‍ സ്‌റ്റേഷനിലേക്ക് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും 180 ജീവനുകള്‍ പൊലിഞ്ഞ 2006-ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തപ്പോഴാണ്. അടുത്ത ഒമ്പത് വര്‍ഷക്കാലം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി അദ്ദേഹത്തിന്…
Read More
ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പ്രക്രിയയായിരുന്നു. മുസ്‌ലിം ജനസംഖ്യയാല്‍ തിങ്ങിനിറഞ്ഞ പുരാതന ദില്ലിയുടെ പ്രദേശങ്ങളാണ് അടുത്തതായി ഉന്നമിട്ടത്. 1976-ന്റെ തുടക്കത്തില്‍ തന്നെ സജ്ഞയ് ഗാന്ധി ആ പ്രദേശം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശവാസികളുടെ മോശം…
Read More
ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് 'ദില്ലീനാമ' എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ ചരിത്രവായനകളാണ്. ദില്ലിയെന്ന് പറഞ്ഞാൽ കുതുബ് മിനാറും…
Read More